ഒരു മുസ്ലിമിനെ ഇതരരില്‍ നിന്ന് വ്യതിരിക്തനാക്കുന്നത് അവന്റെ ആദര്‍ശ പ്രതിബദ്ധതയാണ്. സത്യവിശ്വാസം അവന് ഏറ്റവും പ്രിയങ്കരമായിരിക്കും, ആയിരിക്കണം. ഇസ്ലാമിന്റെ സൗന്ദര്യവും സൗരഭ്യവും അവന്റെ മനസ്സില്‍ പ്രചോദനമുണര്ത്തണം. സത്യനിഷേധത്തോടും ദുര്‍വൃത്തികളോടും അവന് വെറുപ്പുണ്ടായിരിക്കണം. സന്മാര്ഗത്തെയും ദുര്‍മാര്‍ഗത്തെയും സംബന്ധിച്ച തിരിച്ചറിവ് ജീവിതപാതകളില്‍ ഉടനീളം അവന് ദിശാബോധം നല്‍കണം. അല്ലാഹു പറയുന്നു: ``അല്ലാഹുവിന്റെ ദൂതനാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ചുപോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയംകരമാക്കിത്തീര്ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്ക് അവന് അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.'' (വി.ഖു. 49:7)
മിക്ക മനുഷ്യരും ഭൗതികജീവിതത്തിലെ നേട്ടങ്ങളും സുഖസൗകര്യങ്ങളും ഏറെ കൊതിക്കുന്നവരാണ്. ചിലര്‍ എന്തിനേക്കാളുമേറെ ഇഷ്ടപ്പെടുന്നത് കാമുകി/കാമുകനെയായിരിക്കും. ചിലര്‍ സര്‍വോപരി സ്നേഹിക്കുന്നത് ഭാര്യയെ/ഭര്‍ത്താവിനെ ആയിരിക്കും. ചില മാതാപിതാക്കള്‍ക്ക് മറ്റാരെക്കാളും പ്രിയപ്പെട്ടത് മക്കളായിരിക്കും. ചില സ്ത്രീകള്‍ക്ക് ഏറ്റവും വലിയ ഭ്രമം സ്വര്‍ണത്തോടായിരിക്കും. മനുഷ്യബന്ധങ്ങള്ക്കെല്ലാം ഉപരിയായി പണത്തെ പ്രണയിക്കുന്ന ചിലരുണ്ടാകും. മനുഷ്യരുടെ ഭ്രമാത്മകതയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നതിങ്ങനെ: ``ഭാര്യമാര്‍, പുത്രന്മാര്, കൂമ്പാരമായി കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്ക്കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.'' (3:14)
ഭൗതിക വിഭവങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയതല്ലാത്തതൊക്കെ മനുഷ്യര്‍ക്ക് അനുഭവിക്കാവുന്നതും ആസ്വദിക്കാവുന്നതുമാണ്. അവയോട് ആഗ്രഹവും ഇഷ്ടവും തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഇവയൊന്നും അല്ലാഹുവെക്കാളും റസൂലി(സ) നെക്കാളും ദീനിനെക്കാളും പ്രിയപ്പെട്ടതാകാന്‍ പാടില്ല. അല്ലാഹു പറയുന്നു: ``പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ച സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല'' (വി.ഖു 9:24). അല്ലാഹുവെ സ്നേഹിക്കുന്നതു പോലെ മറ്റു പലരെയും പലതിനെയും സ്നേഹിക്കുക എന്നത് സത്യനിഷേധികളുടെയും ബഹുദൈവവാദികളുടെയും നിലപാടാണ്.
യഥാര്‍ഥ വിശ്വാസികള്‍ എല്ലാറ്റിനെക്കാളും ഉപരിയായി അല്ലാഹുവെ സ്നേഹിക്കുന്നവരായിരിക്കണം. ``അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. പരലോക ശിക്ഷ കണ്മുമ്പില് കാണുന്ന സമയത്ത്, ശക്തി മുഴുവന്‍ അല്ലാഹുവിന്നാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും, ഈ അക്രമികള്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ.''(വി.ഖു. 2:165)
പല മതക്കാര്‍ക്കും മതരഹിതര്‍ക്കും പല രാഷ്ട്രീയ കക്ഷികള്‍ക്കുമിടയില്‍ ജീവിക്കുമ്പോള്‍ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തങ്ങളോട് തികച്ചും നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് ഓരോ സത്യവിശ്വാസിയും ആത്മപരിശോധന നടത്തേണ്ടതുണ്ട്. ദൈവതുല്യമോ അതിലുപരിയോ ദേശത്തെ സ്നേഹിക്കണമെന്ന് സിദ്ധാന്തിക്കുന്നവരുടെ നടുവിലായിരിക്കും ചില വിശ്വാസികള്‍ ജീവിക്കുന്നത്. പാര്‍ട്ടിക്കുപരിയായി ആരെയും, യാതൊന്നിനെയും പരിഗണിക്കരുത് എന്ന് ശഠിക്കുന്നവരായിരിക്കും ചില വിശ്വാസികളുടെ കൂട്ടുകാര്‍. ക്രിക്കറ്റിനെയോ ഫുട്ബോളിനെയോ സര്‍വോപരി സ്നേഹിക്കുന്നവരായിരിക്കും ചിലരുടെ സുഹൃത്തുക്കള്‍. ഏതെങ്കിലും താരത്തിന്റെ `ഫാനാ'കുന്നത് ജീവിത സാക്ഷാത്കാരമായി ഗണിക്കുന്ന ചങ്ങാതിമാരുമുണ്ടാകും. ഏത് സാഹചര്യത്തില്‍, ഏതൊക്കെ കൂട്ടുകാര്‍ക്കിടയില്‍ ജീവിക്കുകയാണെങ്കിലും തനിക്ക് സര്‍വോപരി പ്രിയംകരമായത് അല്ലാഹുവും അവന്റെ റസൂലും അവന്റെ ദീനും തന്നെയാണ് എന്ന് സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുക എന്നത് നിര്‍ണായകമായിരിക്കും.
ഇസ്ലാം മാത്രമാണ് പ്രപഞ്ച നാഥന് സ്വീകാര്യമായ ആദര്‍ശമെന്ന് പറഞ്ഞാല്‍ രാഷ്ട്രീയരംഗത്തോ ഔദ്യോഗിക സ്ഥാനങ്ങളിലോ ഉള്ള സഹപ്രവര്‍ത്തകര്‍ക്ക് ഇഷ്ടമാവുകയില്ല എന്നതിനാല്‍ എല്ലാ മതങ്ങളെയും പ്രശംസിച്ച് നല്ല പിള്ള ചമയുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവെയും റസൂലി(സ)നെയും സത്യദീനിനെയും സര്‍വോപരി സ്നേഹിക്കുന്നവരാണോ? താന്‍ തികച്ചും സെക്യുലറാണെന്ന് എല്ലാവരും ധരിച്ചുകൊള്ളട്ടെ എന്ന ഉദ്ദേശത്തോടെ തന്റെ സ്ഥാപനത്തില്‍ ശ്രീകൃഷ്ണന്റെയും യേശുവിന്റെയും കഅ്ബയുടെയും പടങ്ങള്‍ ഒന്നിച്ച് ഫ്രെയിം ചെയ്തു തൂക്കുന്ന മുസ്ലിം എല്ലാറ്റിനെക്കാളുമേറെ അല്ലാഹുവെയാണോ ഇഷ്ടപ്പെടുന്നത്? സര്‍വ മതസത്യവാദമോ അതിനടുത്ത് നില്ക്കുന്ന നിലപാടോ മാത്രമേ `പൊതുസമൂഹ'ത്തിന് സ്വീകാര്യമാവുകയുള്ളൂ എന്ന് തോന്നുന്നതിനാല്‍ മതവിഷയത്തില്‍ ആര്‍ക്കും അനിഷ്ടം തോന്നാത്ത കാര്യങ്ങള്‍ മാത്രം പറയുന്നവര്‍ അല്ലാഹുവെയും സത്യദീനിനെയുമാണോ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്? ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ എല്ലാ മനുഷ്യരെക്കാളും സ്വന്തത്തെക്കാളും ഉപരിയായി മുഹമ്മദ് നബി(സ)യെ സ്നേഹിക്കാന്‍ മനസ്സ് പാകപ്പെടാത്ത മുസ്ലിംകള് 9:24 സൂക്തത്തോട് നീതി പുലര്ത്തിയവരാകുമോ?
മറ്റുള്ളവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹുവെപ്പറ്റി സംതൃപ്തിയുള്ള, അവന്റെ പ്രീതി നേടിയ ഒരു ജീവിതം നയിക്കുകയും ആ നിലയില്‍ തന്നെ അല്ലാഹുവിങ്കലേക്ക് മടങ്ങാന്‍ കഴിയുകയും ചെയ്യുന്നതിനാണ് യഥാര്‍ഥ വിശ്വാസികള്‍ മുന്‍ഗണ നല്‍കേണ്ടത്. വിശുദ്ധ ഖുര്‍ആനില്‍ ആ കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെ: ``തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്ത് കൂടി അരുവികളൊഴുകുന്ന, സ്ഥിര വാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന് തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു അത്'' (വി.ഖു. 98:7,8). ``ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങുക. എന്നിട്ട് എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.'' (വി.ഖു. 89:27-30)
അല്ലാഹുവിന്റെ തൃപ്തിയും അനിസ്ലാമിക സമൂഹത്തിന്റെ തൃപ്തിയും ഒന്നിച്ചു നേടുക അസാധ്യമാണ്. മുസ്ലിംകള് ആദര്‍ശത്തില്‍ അയവ് വരുത്തുകയും വ്യാജദൈവങ്ങളോടും മനുഷ്യനിര്‍മിത മതങ്ങളോടും അധാര്‍മിക നടപടികളോടും രാജിയാവുകയും ചെയ്താലേ മറ്റു പലര്‍ക്കും തൃപ്തിയാവുകയുള്ളൂ. ഈ കാര്യം വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ``യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും നിന്നെപ്പറ്റി തൃപ്തി വരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നതു വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കാനോ സഹായിക്കോനാ ആരുമുണ്ടാവില്ല.'' (വി.ഖു. 2:120)
യേശുക്രിസ്തുവിന്റെയും മാതാവിന്റെയും മഹത്വം കൃത്യമായും വ്യക്തമായും തെളിയിച്ചു കാണിച്ചിട്ടുള്ള ഏക ഗ്രഥം വിശുദ്ധ ഖുര്‍ആനാണ്. ക്രൈസ്തവ ബൈബിളില്‍ അഥവാ ബൈബിള്‍ പുതിയ നിയമ പുസ്തകങ്ങളില്‍ അത്ര മനോഹരമായി അത് വിവരിച്ചിട്ടില്ല. അദ്ദേഹം ദൈവപുത്രനാണെന്ന് ബൈബിളില്‍ പോലും പറഞ്ഞിട്ടില്ല. ത്രിയേക ദൈവസങ്കല്പത്തിനും ബൈബിളില്‍ ഖണ്ഡിതമായ തെളിവില്ല. എന്നിട്ടും യേശുക്രിസ്തു അഥവാ ഈസാനബി(അ) അല്ലാഹുവിന്റെ ശ്രേഷ്ഠ പ്രവാചകനാണെന്ന് ഉറച്ചു വിശ്വസിക്കുന്ന മുസ്ലിംകളെ ക്രിസ്ത്യാനികള്‍ പൊതുവെ വെറുക്കുകയാണ് ചെയ്യുന്നത്. ചര്‍ച്ചിന്റെ നേതൃത്വത്തില്‍ അവര്‍ മുസ്ലിംകള്‍ക്കെതിരില്‍ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന കുരിശുയുദ്ധങ്ങള്‍ നടത്തുകയും ചെയ്തു. ഇപ്പോള്‍ ക്രൈസ്തവ പടിഞ്ഞാറ് മുസ്ലിം ലോകത്തിനെതിരെ ഒരര്‍ഥത്തില്‍ അപ്രഖ്യാപിത കുരിശുയുദ്ധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജൂത സമൂഹം ഒന്നടങ്കം അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആക്രമണകാരികളല്ലാത്ത എല്ലാ വിഭാഗങ്ങളോടും നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നു. അതോടൊപ്പം അല്ലാഹുവോടും റസൂലിനോടും ദീനിനോടുമുള്ള പ്രതിബദ്ധതയില്‍ യാതൊരു അയവും പാടില്ലെന്ന് നിഷ്കര്ഷിക്കുകയയും ചെയ്യുന്നു.
മിക്ക മനുഷ്യരും ഭൗതികജീവിതത്തിലെ നേട്ടങ്ങളും സുഖസൗകര്യങ്ങളും ഏറെ കൊതിക്കുന്നവരാണ്. ചിലര്‍ എന്തിനേക്കാളുമേറെ ഇഷ്ടപ്പെടുന്നത് കാമുകി/കാമുകനെയായിരിക്കും. ചിലര്‍ സര്‍വോപരി സ്നേഹിക്കുന്നത് ഭാര്യയെ/ഭര്‍ത്താവിനെ ആയിരിക്കും. ചില മാതാപിതാക്കള്‍ക്ക് മറ്റാരെക്കാളും പ്രിയപ്പെട്ടത് മക്കളായിരിക്കും. ചില സ്ത്രീകള്‍ക്ക് ഏറ്റവും വലിയ ഭ്രമം സ്വര്‍ണത്തോടായിരിക്കും. മനുഷ്യബന്ധങ്ങള്ക്കെല്ലാം ഉപരിയായി പണത്തെ പ്രണയിക്കുന്ന ചിലരുണ്ടാകും. മനുഷ്യരുടെ ഭ്രമാത്മകതയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നതിങ്ങനെ: ``ഭാര്യമാര്‍, പുത്രന്മാര്, കൂമ്പാരമായി കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്ക്കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.'' (3:14)
ഭൗതിക വിഭവങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയതല്ലാത്തതൊക്കെ മനുഷ്യര്‍ക്ക് അനുഭവിക്കാവുന്നതും ആസ്വദിക്കാവുന്നതുമാണ്. അവയോട് ആഗ്രഹവും ഇഷ്ടവും തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഇവയൊന്നും അല്ലാഹുവെക്കാളും റസൂലി(സ) നെക്കാളും ദീനിനെക്കാളും പ്രിയപ്പെട്ടതാകാന്‍ പാടില്ല. അല്ലാഹു പറയുന്നു: ``പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ച സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല'' (വി.ഖു 9:24). അല്ലാഹുവെ സ്നേഹിക്കുന്നതു പോലെ മറ്റു പലരെയും പലതിനെയും സ്നേഹിക്കുക എന്നത് സത്യനിഷേധികളുടെയും ബഹുദൈവവാദികളുടെയും നിലപാടാണ്.
യഥാര്‍ഥ വിശ്വാസികള്‍ എല്ലാറ്റിനെക്കാളും ഉപരിയായി അല്ലാഹുവെ സ്നേഹിക്കുന്നവരായിരിക്കണം. ``അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. പരലോക ശിക്ഷ കണ്മുമ്പില് കാണുന്ന സമയത്ത്, ശക്തി മുഴുവന്‍ അല്ലാഹുവിന്നാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും, ഈ അക്രമികള്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ.''(വി.ഖു. 2:165)
പല മതക്കാര്‍ക്കും മതരഹിതര്‍ക്കും പല രാഷ്ട്രീയ കക്ഷികള്‍ക്കുമിടയില്‍ ജീവിക്കുമ്പോള്‍ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തങ്ങളോട് തികച്ചും നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് ഓരോ സത്യവിശ്വാസിയും ആത്മപരിശോധന നടത്തേണ്ടതുണ്ട്. ദൈവതുല്യമോ അതിലുപരിയോ ദേശത്തെ സ്നേഹിക്കണമെന്ന് സിദ്ധാന്തിക്കുന്നവരുടെ നടുവിലായിരിക്കും ചില വിശ്വാസികള്‍ ജീവിക്കുന്നത്. പാര്‍ട്ടിക്കുപരിയായി ആരെയും, യാതൊന്നിനെയും പരിഗണിക്കരുത് എന്ന് ശഠിക്കുന്നവരായിരിക്കും ചില വിശ്വാസികളുടെ കൂട്ടുകാര്‍. ക്രിക്കറ്റിനെയോ ഫുട്ബോളിനെയോ സര്‍വോപരി സ്നേഹിക്കുന്നവരായിരിക്കും ചിലരുടെ സുഹൃത്തുക്കള്‍. ഏതെങ്കിലും താരത്തിന്റെ `ഫാനാ'കുന്നത് ജീവിത സാക്ഷാത്കാരമായി ഗണിക്കുന്ന ചങ്ങാതിമാരുമുണ്ടാകും. ഏത് സാഹചര്യത്തില്‍, ഏതൊക്കെ കൂട്ടുകാര്‍ക്കിടയില്‍ ജീവിക്കുകയാണെങ്കിലും തനിക്ക് സര്‍വോപരി പ്രിയംകരമായത് അല്ലാഹുവും അവന്റെ റസൂലും അവന്റെ ദീനും തന്നെയാണ് എന്ന് സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുക എന്നത് നിര്‍ണായകമായിരിക്കും.
ഇസ്ലാം മാത്രമാണ് പ്രപഞ്ച നാഥന് സ്വീകാര്യമായ ആദര്‍ശമെന്ന് പറഞ്ഞാല്‍ രാഷ്ട്രീയരംഗത്തോ ഔദ്യോഗിക സ്ഥാനങ്ങളിലോ ഉള്ള സഹപ്രവര്‍ത്തകര്‍ക്ക് ഇഷ്ടമാവുകയില്ല എന്നതിനാല്‍ എല്ലാ മതങ്ങളെയും പ്രശംസിച്ച് നല്ല പിള്ള ചമയുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവെയും റസൂലി(സ)നെയും സത്യദീനിനെയും സര്‍വോപരി സ്നേഹിക്കുന്നവരാണോ? താന്‍ തികച്ചും സെക്യുലറാണെന്ന് എല്ലാവരും ധരിച്ചുകൊള്ളട്ടെ എന്ന ഉദ്ദേശത്തോടെ തന്റെ സ്ഥാപനത്തില്‍ ശ്രീകൃഷ്ണന്റെയും യേശുവിന്റെയും കഅ്ബയുടെയും പടങ്ങള്‍ ഒന്നിച്ച് ഫ്രെയിം ചെയ്തു തൂക്കുന്ന മുസ്ലിം എല്ലാറ്റിനെക്കാളുമേറെ അല്ലാഹുവെയാണോ ഇഷ്ടപ്പെടുന്നത്? സര്‍വ മതസത്യവാദമോ അതിനടുത്ത് നില്ക്കുന്ന നിലപാടോ മാത്രമേ `പൊതുസമൂഹ'ത്തിന് സ്വീകാര്യമാവുകയുള്ളൂ എന്ന് തോന്നുന്നതിനാല്‍ മതവിഷയത്തില്‍ ആര്‍ക്കും അനിഷ്ടം തോന്നാത്ത കാര്യങ്ങള്‍ മാത്രം പറയുന്നവര്‍ അല്ലാഹുവെയും സത്യദീനിനെയുമാണോ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്? ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ എല്ലാ മനുഷ്യരെക്കാളും സ്വന്തത്തെക്കാളും ഉപരിയായി മുഹമ്മദ് നബി(സ)യെ സ്നേഹിക്കാന്‍ മനസ്സ് പാകപ്പെടാത്ത മുസ്ലിംകള് 9:24 സൂക്തത്തോട് നീതി പുലര്ത്തിയവരാകുമോ?
മറ്റുള്ളവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹുവെപ്പറ്റി സംതൃപ്തിയുള്ള, അവന്റെ പ്രീതി നേടിയ ഒരു ജീവിതം നയിക്കുകയും ആ നിലയില്‍ തന്നെ അല്ലാഹുവിങ്കലേക്ക് മടങ്ങാന്‍ കഴിയുകയും ചെയ്യുന്നതിനാണ് യഥാര്‍ഥ വിശ്വാസികള്‍ മുന്‍ഗണ നല്‍കേണ്ടത്. വിശുദ്ധ ഖുര്‍ആനില്‍ ആ കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെ: ``തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്ത് കൂടി അരുവികളൊഴുകുന്ന, സ്ഥിര വാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന് തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു അത്'' (വി.ഖു. 98:7,8). ``ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങുക. എന്നിട്ട് എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.'' (വി.ഖു. 89:27-30)
അല്ലാഹുവിന്റെ തൃപ്തിയും അനിസ്ലാമിക സമൂഹത്തിന്റെ തൃപ്തിയും ഒന്നിച്ചു നേടുക അസാധ്യമാണ്. മുസ്ലിംകള് ആദര്‍ശത്തില്‍ അയവ് വരുത്തുകയും വ്യാജദൈവങ്ങളോടും മനുഷ്യനിര്‍മിത മതങ്ങളോടും അധാര്‍മിക നടപടികളോടും രാജിയാവുകയും ചെയ്താലേ മറ്റു പലര്‍ക്കും തൃപ്തിയാവുകയുള്ളൂ. ഈ കാര്യം വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ``യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും നിന്നെപ്പറ്റി തൃപ്തി വരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നതു വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കാനോ സഹായിക്കോനാ ആരുമുണ്ടാവില്ല.'' (വി.ഖു. 2:120)
യേശുക്രിസ്തുവിന്റെയും മാതാവിന്റെയും മഹത്വം കൃത്യമായും വ്യക്തമായും തെളിയിച്ചു കാണിച്ചിട്ടുള്ള ഏക ഗ്രഥം വിശുദ്ധ ഖുര്‍ആനാണ്. ക്രൈസ്തവ ബൈബിളില്‍ അഥവാ ബൈബിള്‍ പുതിയ നിയമ പുസ്തകങ്ങളില്‍ അത്ര മനോഹരമായി അത് വിവരിച്ചിട്ടില്ല. അദ്ദേഹം ദൈവപുത്രനാണെന്ന് ബൈബിളില്‍ പോലും പറഞ്ഞിട്ടില്ല. ത്രിയേക ദൈവസങ്കല്പത്തിനും ബൈബിളില്‍ ഖണ്ഡിതമായ തെളിവില്ല. എന്നിട്ടും യേശുക്രിസ്തു അഥവാ ഈസാനബി(അ) അല്ലാഹുവിന്റെ ശ്രേഷ്ഠ പ്രവാചകനാണെന്ന് ഉറച്ചു വിശ്വസിക്കുന്ന മുസ്ലിംകളെ ക്രിസ്ത്യാനികള്‍ പൊതുവെ വെറുക്കുകയാണ് ചെയ്യുന്നത്. ചര്‍ച്ചിന്റെ നേതൃത്വത്തില്‍ അവര്‍ മുസ്ലിംകള്‍ക്കെതിരില്‍ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന കുരിശുയുദ്ധങ്ങള്‍ നടത്തുകയും ചെയ്തു. ഇപ്പോള്‍ ക്രൈസ്തവ പടിഞ്ഞാറ് മുസ്ലിം ലോകത്തിനെതിരെ ഒരര്‍ഥത്തില്‍ അപ്രഖ്യാപിത കുരിശുയുദ്ധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജൂത സമൂഹം ഒന്നടങ്കം അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആക്രമണകാരികളല്ലാത്ത എല്ലാ വിഭാഗങ്ങളോടും നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നു. അതോടൊപ്പം അല്ലാഹുവോടും റസൂലിനോടും ദീനിനോടുമുള്ള പ്രതിബദ്ധതയില്‍ യാതൊരു അയവും പാടില്ലെന്ന് നിഷ്കര്ഷിക്കുകയയും ചെയ്യുന്നു.














1 comments:
ദൈവത്തിനു വേണ്ടിയെന്ന് പറഞ്ഞ് ഇന്ന് ചാവുന്നവരും ജീവിക്കുന്നവരും ഉണ്ടല്ലോ.അവരുടെ പ്രവ്ർത്തികളുടെ യധാർത്ഥ പ്രചോദനം ഭൗതികമാണ് പലതും.
മതത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരുടെ പലരുടെയും പ്രചോദനം സ്ഥാന-മാനങ്ങളോ യശസ്സോ പണമോ ഒക്കെയാണ്.ഒരു സാധാരണക്കാരൻ അവണ്ടെ കുടുംബത്തിനും ഉറ്റവർക്കും വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നതിനിടയിൽ ദൈവത്തെ കണ്ടെത്താനോ സ്മരിക്കാനോ നിർബന്ധിത ആരാധനകൾ ചെയാനോ കഴിഞ്ഞെന്നുവരില്ല.അന്നാന്നാത്തെ അന്നത്തിൻ1 വേണ്ടി രാപകൽ ഓറ്റിനടക്കുന്നവരല്ലേ മനുഷ്യരിൽ ഭൂരിപക്ഷവും . അവരുടെ പ്രവൃത്തിയിലേക്കാണോ ഹൃദയത്തിലേക്കല്ലേ ദൈവം നോക്കുക.മറച്ചുവെച്ച വിശ്വാസമല്ലേ സദാസമയവും പ്രകടിപ്പിച്ചു നടക്കുന്ന വിശ്വാസത്തേക്കാൾ ശുദ്ധവും യഥാർത്ഥവും?
Post a Comment